Pages

Tuesday, July 31, 2012

വൈദ്യുതി: ബദല്‍സാധ്യത പ്രയോജനപ്പെടുത്തണം


വൈദ്യുതി: ബദല്‍സാധ്യത പ്രയോജനപ്പെടുത്തണം

ജലവൈദ്യുത പദ്ധതികളെമാത്രം ആശ്രയിച്ചാല്‍ ഊര്‍ജാവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇക്കൊല്ലം മഴകുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലാണെങ്കില്‍ ജലവൈദ്യുതപദ്ധതികളില്‍ പലതിന്റെയും ഉത്പാദനശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ജലലഭ്യത കുറഞ്ഞാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. പാരിസ്ഥിതികപ്രശ്‌നങ്ങള്‍കാരണം ജലവൈദ്യുത പദ്ധതികള്‍ക്ക് നിയന്ത്രണം വേണമെന്ന നിലപാടും പ്രബലമായിട്ടുണ്ട്. വൈദ്യുതി ഉപയോഗം അനുദിനമെന്നോണം കൂടിവരികയുമാണ്. ഈ സാഹചര്യത്തില്‍, ഊര്‍ജോത്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. അവയില്‍ ഏറെ പ്രായോഗികമായത് സൗരവൈദ്യുതി ഉത്പാദനമാണ്. മാതൃഭൂമി ഈയിടെ പ്രസിദ്ധപ്പെടുത്തിയ 'ഇനിയും ഉദിക്കാത്ത സൗരവൈദ്യുതി' എന്ന പരമ്പരയില്‍ ഇതിനുള്ള സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

മറ്റ് വൈദ്യുത പദ്ധതികള്‍ പണിതീര്‍ത്ത് കമ്മീഷന്‍ചെയ്യാന്‍ പത്തുവര്‍ഷത്തോളം വേണമെങ്കില്‍ സൗരപദ്ധതിക്ക് പരമാവധി ആറുമാസം മതി. ഉത്പാദനച്ചെലവ് അടുത്തകാലത്തായി അറുപതുശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല അയല്‍സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇവയെല്ലാം കണക്കിലെടുത്ത് സൗരവൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം സംസ്ഥാനസര്‍ക്കാര്‍ ചെയ്യണം. സംസ്ഥാനത്തെ 10000 വീടുകളില്‍ സോളാര്‍പാനല്‍ സ്ഥാപിച്ച് 10 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി വൈദ്യുതിവകുപ്പ് പ്രഖ്യാപിച്ചിരുന്നു. സബ്‌സിഡി സംബന്ധിച്ചുള്ള അവ്യക്തതകളും മറ്റും നീക്കി ഫലപ്രദമായി നടപ്പാക്കിയാല്‍ ഈ രംഗത്തെ ശ്രദ്ധേയമായ തുടക്കമാകും ഇത് .സൂര്യതാപത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിച്ചാല്‍ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കാര്യമായി കുറയ്ക്കാം. കര്‍ണാടകസര്‍ക്കാര്‍ ഇതിനായി നിയമംതന്നെ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ വൈദ്യുതിബോര്‍ഡ് നല്‍കുന്ന വൈദ്യുതിയും സൗരവൈദ്യുതിയും ഉള്‍പ്പെടുത്തിയിട്ടുള്ള വിനിയോഗരീതിയും സംവിധാനവും വീടുകളില്‍ ഏര്‍പ്പെടുത്തുന്നതാവും ഇപ്പോള്‍ ഏറെ ഉചിതം. അതിനുള്ള സൗകര്യങ്ങളും സജ്ജമാക്കണം. സൗരവൈദ്യുതി ഉപയോഗത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ വിവിധതലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് പാഠമാക്കാവുന്നതാണ്. കേരളത്തിന്റെ ആകെ സ്ഥലത്തിന്റെ അരശതമാനത്തില്‍നിന്ന് സംസ്ഥാനത്തിന്റെ മുഴുവന്‍ ആവശ്യവും നിറവേറ്റാനുള്ള സൗരവൈദ്യുതി ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

അതിവിശാലമായ ജലാശയങ്ങള്‍ വേണ്ടത്രയുള്ള കേരളത്തില്‍ സൗരവൈദ്യുതി ഉണ്ടാക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാനും പ്രയാസമില്ല. കായലുകളും അണക്കെട്ടുകളുടെ റിസര്‍വോയറുകളും അടിസ്ഥാനമാക്കി വലിയ സൗരവൈദ്യുതിപദ്ധതികള്‍ തുടങ്ങാനാവും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുംവിധം സോളാര്‍പാനലുകള്‍ ക്രമീകരിച്ച് പല വിദേശരാജ്യങ്ങളിലും ഇങ്ങനെ സൗരവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇടുക്കിയുടെ റിസര്‍വോയറില്‍മാത്രം പൂര്‍ണമായും ഫ്‌ളോട്ടിങ് പാനല്‍ സ്ഥാപിച്ചാല്‍ 6000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാമെന്ന് കണക്കാക്കപ്പെടുന്നു. ഈ റിസര്‍വോയറിലെ ജലപ്പരപ്പില്‍ 30 ശതമാനംവരെ ഈ സംവിധാനത്തിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അണക്കെട്ടിന്റെ ജലസംഭരണിയില്‍ ഫ്‌ളോട്ടിങ്പാനല്‍ സ്ഥാപിച്ച് സൗരവൈദ്യുതി പരീക്ഷണാടിസ്ഥാനത്തില്‍ ഉണ്ടാക്കാന്‍ സംസ്ഥാന ഊര്‍ജവകുപ്പ് ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ അതിവേഗം പ്രാവര്‍ത്തികമാക്കണം. ഈ രംഗത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സാധ്യതകളും കേരളത്തില്‍ വേണ്ടുവോളമുണ്ട്. അവ പ്രയോജനപ്പെടുത്താനും ഊര്‍ജിത പരിശ്രമം ഉണ്ടായാല്‍ കേരളത്തിന് ഈ മേഖലയില്‍ ലക്ഷ്യംനേടല്‍ കൂടുതല്‍ എളുപ്പമാവും.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

Monday, July 30, 2012

NATURE AND NATURE-14

വൃദ്ധ സദനം

                       വൃദ്ധ സദനം

 
\

          ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു
        "മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"

         അയാള്‍ മിണ്ടിയില്ല
  അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂഅതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടംഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേശല്യം…"
അയാള്‍ മിണ്ടിയില്ല..
"
നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.."
"
ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."
"
ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"അയാള്‍ പറഞ്ഞു….
കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു
"
മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."
"
മോന് ഓര്‍മ്മയുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍ എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."
അയാള്‍ ഒന്നും മിണ്ടിയില്ലഅയാള്‍ ആ സ്ത്രീയെ നോക്കി
ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു ആ സൌന്ദര്യം തനിക്കു പകര്‍ന്നുതന്നു സ്വയം നഷ്ടപെടുത്തിയ പോലെ..
സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..
"
മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെഎത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ.. ?"
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..
"
മോനെ.. ഒന്ന് വണ്ടി നിര്‍ത്തൂ, എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"
അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തുആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്‍പ് ചോദിച്ചു:
"
മോന്‍ കുടിച്ചോ നാരങ്ങ വെള്ളം..?"
"
ഇല്ല…'അയാള്‍ പറഞ്ഞു..
"
എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്‍റെ മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."
അയാളുടെ തൊണ്ട ഇടറി..
"
ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."
കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു.. അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍..
"
ഉമ്മാ .."
"
എന്താ മോനെ .. "
"
ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .."
"
എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"
"
ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."
"
പൊട്ടിച്ചോ നീ…"
"
ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ"
"
സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാംഎന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"
അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..
"
നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ലഅവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."
"
എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"
"
മോനെ.."ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..
"
നമ്മളെങ്ങോട്ടാ പോണേമോന്‍ പറഞ്ഞില്ലാല്ലോ.."
നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..
അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നുഅവിടത്തെ ബോര്‍ഡ് ആ സ്ത്രീ പണി പെട്ട് വായിച്ചു..... ".........വൃ..ദ്ധ സ..ദ..നം..."
ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....
അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..
ആ സ്ത്രീ അവന്റെ കൈ പിടിച്ചു….
അയാള്‍ക്ക് ‌താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്‍ത്തു പോയി
"
ഉമ്മാ അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചുഎന്നോട് ക്ഷമിക്കൂ ഉമ്മാ..."
"
കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട്‌ പറഞ്ഞു.."
അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്‍ച്ചയോടെ കാര്‍ വന്നു നിന്നു
തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..
"
എന്താ കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..
അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും
"
എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."
അയാള്‍ വാതില്‍ അടച്ചു..
"
എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"
അയാള്‍ തന്റെ ഭാര്യയെ നോക്കിഅവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു
അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു
അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..
"
നീ ഒരു സ്ത്രീ അല്ലഎനിക്ക് നിന്നെ വേണ്ടാഎനിക്കെന്റെ ഉമ്മ മതിനീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റുംശപിക്കപെട്ടവളെനീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."
"
ഇറങ്ങണം നീ പുറത്ത്‌.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദിഎനിക്കെന്റെ ഉമ്മ മതിഎനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."
അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞു..

                                                 പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

ജലത്തിന്‍റെ വില

ജലത്തിന്‍റെ വില

ജലം.......!!! വിലയില്ലാതെ പാഴാക്കികളയുന്ന ജനത ഒരു വശത്തും, നോമ്പ് നോറ്റ് കത്തിരിക്കുന്നവർ മറുവശത്തും, ഒരിറ്റു ദാഹജലത്തിന് വേണ്ടിയുള്ള ലോക മഹായുദ്ധം അതാണ് ഇനി നമ്മള്‍ കാണാനും അനുഭവിക്കാനും പോകുന്നത്..
കണ്ണ്നീര് പോലും കരയാന്‍ മടിക്കുന്ന ചിത്രം .....നമ്മള്‍ പാഴാകുന്ന ഓരോ തുള്ളി വെള്ളവും ....കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലതവരുടെ കണ്ണ്നീര്‍ തുള്ളികലാവുന്നു
 —

സമാനതകളില്ലാത്ത ക്രൂരത


സമാനതകളില്ലാത്ത ക്രൂരത
ആയിരത്തോളം മുസ്ലിംകള്‍ അടങ്ങിയ ക്രൊക്രജറിലെ ബടിപാര ഖാനിബ്ബാസ് ഗ്രാമം അന്ന് ഭയന്നുവിറക്കയായിരുന്നു. രാവിലെ മുതല്‍ എല്ലാവരും ഗ്രാമം സംരക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു. ആരും അന്ന് വയലിലേക്ക് പോയില്ല. കുട്ടികളെ കുടിലിനകത്താക്കി വാതിലടച്ചു. മൃഗങ്ങളെ സുരക്ഷിതമാക്കാനുള്ള തിരക്കിലായിരുന്നു സ്ത്രീകള്‍. അക്രമികള്‍ തൊട്ടടുത്തെത്തിയെന്നതിന് ഉറപ്പായി സമീപഗ്രാമത്തില്‍നിന്ന് കുടിലുകള്‍ കത്തിയ പുക ഉയരുന്നു. യുവാക്കള്‍ കത്തികളും വടികളുമായി ഗ്രാമത്തിലേക്കുള്ള വഴികളടച്ച് കാവല്‍ നിന്നു. പക്ഷേ, എന്തു ഫലം. സൈനിക വേഷമിട്ട 30ളം ബോഡോ കലാപകാരികള്‍ തോക്കുകളുമായാണ് ഇരച്ചുകയറിയത്. ഞങ്ങള്‍ക്ക് ചെറുത്തുനില്‍ക്കാനായില്ല. കണ്‍മുന്നിലിട്ട് അവര്‍ ഒരാളെ വെടിവെച്ചുകൊന്നു. വീടുകള്‍ക്ക് തീയിട്ടു. കൃഷിയിടം കൊള്ളയടിച്ചു. തുടര്‍ന്ന് തോക്കുമുനയില്‍ നിര്‍ത്തി ഞങ്ങളോട് കല്‍പിച്ചു. ഇവിടം വിട്ടുപോവുക’. ക്രൊക്രജറിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ന്യാന്‍ അലി (22) പറയുന്നു. തെഹല്‍കയാണ്സമാനതകളില്ലാത്ത ക്രൂരതയൂടെ അനുഭവങ്ങള്‍ പുറത്തുവിട്ടത്.
ബി.എല്‍.ടി (ബോഡോ ലിബറേഷന്‍ ടൈഗേഴ്സ്) എന്‍.ഡി.എഫ്.പി ( നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ്) തുടങ്ങിയ വിമത ബോഡോ സംഘടനകളിലെ ആളുകളാണ് കലാപത്തില്‍ സജീവമായി പങ്കെടുത്തത്. ഇതില്‍ പരിചയമുള്ളവരുമുണ്ടെന്ന് ഗ്രാമീണര്‍ പറഞ്ഞു. സായുധകലാപത്തിന്‍െറ വഴിയിലായിരുന്നതുകൊണ്ട് തോക്ക് സുലഭമായി ഇവരുടെ കൈയിലുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ തേടി ഇവര്‍ പരക്കം പായുകയായിരുന്നു.ഗുജറാത്ത് മോഡല്‍ ആസൂത്രിത ന്യൂനപക്ഷവേട്ടയാണ് അസമിലും നടന്നതെന്നാണ് വിലയിരുത്തല്‍.മരണസംഖ്യ ഔദ്യാഗികമായി കണക്കിനേക്കാള്‍ എത്രയോ അധികമാണെന്നാണ് ഗ്രാമീണര്‍ പറയുന്നു. ഉറ്റവരില്ലാത്ത നൂറുകണിക്കിന് കുട്ടികളെ അഭയാര്‍ഥി ക്യാമ്പുകളില്‍ കാണാം.കൊക്രജറിലെ ഒരു ചെറിയ സ്കൂളാണ് അഭയാര്‍ഥി ക്യാമ്പാക്കി മാറ്റിയത്. അഞ്ചു മുറികള്‍ മാത്രമുള്ള ഈ സ്കൂളില്‍ 5000ത്തോളം പേരാണുള്ളത്. 10 ഗര്‍ഭിണികള്‍കൂടിയുള്ള ഇവിടേക്ക് കഴിഞ്ഞ നാലു ദിവസമായി ഒറ്റ ഡോക്ടര്‍പോലും എത്തിയിട്ടില്ല. അരിയും വെള്ളവുമെല്ലാം അധികൃതര്‍ റേഷന്‍പോലെ എത്തിക്കുകയാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍; ഗഗന്‍ നരംഗിന്‌ വെങ്കലം


ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍;
ഗഗന്‍ നരംഗിന്‌ വെങ്കലം

Gagan Narangതോല്‍വി പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യയ്‌ക്ക്‌ ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടി ഗഗന്‍ നരംഗ്‌ ഇന്ത്യയുടെ അഭിമാനമായി. നേരിയ വ്യത്യാസത്തിലാണ്‌ നരംഗിന്‌ സ്വര്‍ണ മെഡല്‍ നഷ്ടമായത്‌.
 London Olympics 2012 Gagan Narang Abhinav Bindra ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആണ്‌ ഗഗന്‍ നരംഗിന്റേത്‌. എന്നാല്‍ അതേ മത്സരയിനത്തില്‍ നിലവിലെ ഒളിംപിക്‌സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇത്തവണത്തെ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയുമായ അഭിനവ്‌ ബിന്ദ്ര പുറത്തായി.പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമനാകാനേ ബിന്ദ്രയ്‌ക്ക്‌ ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റുകളോടെ മൂന്നാം സ്ഥാനം നേടിയാണ്‌ നരംഗ്‌ ഫൈനല്‍ പ്രവേശം നേടിയത്‌.
ഇതോടെ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഗഗന്‍ നരംഗ്‌. ബീജിങ്‌ ഒളിംപിക്‌സില്‍ നരംഗിന്‌ ഫൈനലില്‍ എത്താന്‍ പറ്റിയിരുന്നില്ല. മൂന്ന്‌ ലോക ചാമ്പ്യന്‍ഷിപ്പുകളിലും, രണ്ട്‌ കോമണ്‍ വെല്‍ത്ത്‌ ഗെയിംസുകളിലുമായി എട്ട്‌ സ്വര്‍ണ്ണം നേടിയിട്ടുണ്ട്‌ ഇതുവരെ നരംഗ്‌. ഒരു ഒളിംപിക്‌സ്‌ മെഡല്‍ മാത്രമാണ്‌ നരംഗിന്‌ ഇതുവരെ ലഭിക്കാതിരുന്നത്‌. ഈ മെഡല്‍ നേട്ടത്തോടെ ആ പോരായ്‌മയും നികന്നു.
ഇത്‌ മൂന്നാം തവണയാണ്‌ നരംഗ്‌ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌. എന്നാല്‍ ആദ്യമായാണ്‌ അദ്ദേഹത്തിന്‌ മെഡല്‍ നേടാനാവുന്നത്‌.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

CURRY COMPOUND MAY CURB DIABETES RISK


CURRY COMPOUND MAY CURB
DIABETES RISK

Researchers, whose results were published in the journal Diabetes Care, found that over nine months, a daily dose of curcumin seemed to prevent new cases of diabetes among people with so-called prediabetes - abnormally high blood sugar levels that may progress to full-blown type 2 diabetes. Curcumin is a compound in turmeric spice. Previous lab research has suggested it can fight inflammation and so-called oxidative damage to body cells. Those two processes are thought to feed a range of diseases, including type 2 diabetes."Because of its benefits and safety, we propose that curcumin extract may be used for an intervention therapy for the prediabetes population," wrote study leader Somlak Chuengsamarn of Srinakharinwirot University in Nakomnayok, Thailand.The study included 240 Thai adults with prediabetes who were randomly assigned to take either curcumin capsules or a placebo. The ones taking curcumin took six supplement capsules a day, each of which contained 250 milligrams of "curcuminoids".

After nine months, 19 of the 116 placebo patients had developed type 2 diabetes. That compared with none of the 119 patients taking curcumin.The researchers found that the supplement seemed to improve the function of beta-cells, which are cells in the pancreas that release the blood sugar-regulating hormone insulin. They speculate that the anti-inflammatory effects of curcumin help protect beta-cells from damage.But a diabetes expert not involved in the study said it's still too early for people to head to the health food store for curcumin supplements."This looks promising, but there are still a lot of questions," said Constance Brown-Riggs, a certified diabetes educator and spokesperson for the Academy of Nutrition and Dietetics.The trial lasted only nine months, and it's already known from longer-lasting, larger trials that lifestyle changes -- including calorie-cutting and exercise -- can prevent or delay type 2 diabetes in people with prediabetes.

Brown-Riggs added that consumers can't be sure that a product actually contains the ingredients, or the amount of ingredient, listed on the label."If I was talking to a patient about this, I'd say concentrate on eating healthy and overall lifestyle," she said. SOURCE: http://bit.ly/MFHRTl(Reporting from New York by Amy Norton at Reuters Health; Editing by Elaine Lies and Paul Tait)

Prof. John Kurakar


SHANKAR’S CARTOONS


SHANKAR’S CARTOONS

Kesava Shankara Pillai (Malayalam: കെ. ശങ്കര്പിള്ള) (31 July 1902 - 26 December 1989), better known as Shankar, was an Indian cartoonist. He is considered as the father of political cartooning in India.[1] He founded Shankar's Weekly, India's Punch in 1948, which also produced cartoonists like Abu Abraham, Ranga and Kutty, he closed down the magazine in 1975 due to the Emergency then on he focus exclusively on children’s work. But the children of his times, be it in India or elsewhere in the world, see him as their uncle who did much to make them laugh and enjoy life.He was awarded Padma Vibhushan in 1976, India's second highest civilian honour given by the Govt. of India.[2]. Today he is most remembered for setting up Children's Book Trust established 1957 and Shankar's International Dolls Museum in 1965

, To mark the 110th birth anniversary of renowned artist Shankar, an exhibition of his cartoons and photos and documentaries on him will be held from Monday,30th July,2012 at Thiruvananthapuram. The exhibitionbeing organised by Kerala Cartoon Academy and the Information and Public Relations Department, would conclude on August 1. State Finance Minister K M Mani would open the exhibition, an official statement here said. Cartoonists Sukumar, P V Krishnan, Peter and Sudheer Nath would attend the function. A national cartoon seminar would be held on July 31, which would be inaugurated by Assembly Speaker G Karthikeyan. Cartoonists Surendra and Yesudasan would speak on the occasion. Chief Minister Oommen Chandy would deliver the Shakar memorial speech. 


                                         Prof. John Kurakar

CYBER CRIME- 80,000 COMPLAINS FROM WOMEN

CYBER CRIME- 80,000 COMPLAINS
 FROM WOMEN
As many as 80,000 cyber crime related complaints have been registered with police in Kerala in the last one year, of which 50,000 relate to harassment of women through new hi-tech devices, Home Minister Thiruvanchoor Radhakrishnan said Monday30th, July, 2012.The number of cyber crimes are on the rise in the state with 80,000 complaints lodged in the last one year, of which 50,000 were relating to women alone, the home minister told reporters here. 
Most victims of these crimes were teenage girls and women, he said, adding there was a nefarious attempt to trap young girls to indulge in wrongdoing.

The increase in number of mobile phones had also led to more number of cyber crimes, he said. Kerala now has three lakh mobile phones, he said. Crimes were also reported by misusing social networking websites on the internet, he said.
The minister said with a view to strengthen computer security using best practices, Kerala Police would hold an International Information Security Conference here on August 3 and 4. "By fostering the collaboration of the public and private sectors, our goal is to conceive new counter measures against cyber security threats and crimes against women," he said. 

Prof. John Kurakar